ചവറ
പുരുഷാംഗനമാർ വ്രതംനോറ്റ് കൊറ്റൻകുളങ്ങര ദേവിക്കു മുന്നിൽ ചമയവിളക്കെടുത്തു. വിളക്ക് കാണാനും നിരവധി പേർ ഒഴുകിയെത്തി. ആൺശരീരത്തിൽ ഒളിച്ച പെണ്ണഴകുമായി പുരുഷാംഗനമാർ ക്ഷേത്രപരിസരം നിറഞ്ഞു. പുരുഷന്മാരുടെ നാരീഭാവത്തെ അണിയിച്ചൊരുക്കാൻ ചവറയുടെ വിവിധ ഭാഗങ്ങളിൽ ചമയഷോപ്പുകളും നേരത്തെ ഒരുങ്ങിയിരുന്നു.
ദീപാരാധനയ്‌ക്കുശേഷം പുരുഷാംഗനമാര്‍ ചമയവിളക്കുമായി ദേവി ദര്‍ശനത്തിനുശേഷം ക്ഷേത്രത്തില്‍ പ്രദക്ഷിണം ചെയ്തു. പുലര്‍ച്ചെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഉറഞ്ഞുതുള്ളി ദേവി ചമയവിളക്ക് കാണാനായി എത്തുന്നതും കാത്ത് കുഞ്ഞാലുംമൂട്ടില്‍ പുരുഷാംഗനമാര്‍ നിരന്നുനിന്നു. പുരുഷനിലെ പെണ്ണഴകിനെ കാമറയിലും മൊബൈലിലും പകര്‍ത്താനും നേരിട്ടു കാണാനും നിരവധി പേരാണ് എത്തിയത്.
കോവിഡ് നിയന്ത്രണം പൂര്‍ണമായും മാറിയശേഷം നടന്ന ചമയവിളക്കെടുപ്പില്‍ വലിയ ജനപങ്കാളിത്തമാണ് ഉണ്ടായത്. ശനിയാഴ്ചയും ചമയവിളക്ക് എടുക്കാന്‍ പുരുഷാംഗനമാരെത്തും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..