ചവറ
കളിക്കളത്തിൽ യുവാവിന് എയർഗണ്ണുകൊണ്ടുള്ള വെടിയേറ്റു. പന്മന നടുവത്തുചേരി മുണ്ടൻതറ കിഴക്കതിൽ ശ്രീരാജി (24)നാണ് വെടിയേറ്റത്. അക്രമിസംഘം ശ്രീരാജിന്റെ സുഹൃത്ത് തേവലക്കര പാലക്കൽ വിഷ്ണു ഭവനിൽ വിഷ്ണു (24)വിനെ മർദിക്കുകയുംചെയ്‌തു. സംഭവത്തിൽ വട്ടത്തറ സ്വദേശികളും സഹോദരങ്ങളുമായ ദീപു, ദിലീപ്, ദിനേശ് എന്നിവർക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. പൊലീസ് പറയുന്നത് ഇങ്ങനെ: വെള്ളി രാവിലെ ഒമ്പതിന് ശ്രീരാജും സുഹൃത്ത് വിഷ്ണുവും വട്ടയത്ത് വയലിനു സമീപം കളിക്കാനായി എത്തിയതായിരുന്നു. ഇവിടെ ദിലീപ്, ദിനേശ് എന്നിവരുമായി വിഷ്‌ണു സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ തോക്കുമായി എത്തിയ ദീപു വിഷ്ണുവിനെ വെടിവയ്‌ക്കാൻ ശ്രമിച്ചു. എന്നാൽ, ദിലീപും ദിനേശും ദീപുവിന്റെ കൈയിൽനിന്ന് തോക്ക് പിടിച്ചുവാങ്ങി. പിന്നീട് എയർഗൺ ഉപയോഗിച്ച് വിഷ്ണുവിനെ വെടിവച്ചെങ്കിലും ശ്രീജിത്തിന്റെ നെഞ്ചിലാണ് കൊണ്ടത്. തുടർന്ന്, ദിലീപ്, ദിനേഷ്, ദീപു എന്നിവർ വിഷ്ണുവിനെ ഹെൽമറ്റ് കൊണ്ട് മർദിക്കുകയുംചെയ്‌തു. ശ്രീരാജിനെയും വിഷ്ണുവിനെയും ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദീപു, ദിലീപ്, ദിനേശ് എന്നിവർക്കെതിനെ ചവറ പൊലീസ് കേസെടുത്തു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ദീപു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..