ഓച്ചിറ
സ്കൂട്ടറിൽ സഞ്ചരിക്കവെ ഒപ്പമുണ്ടായിരുന്ന മകളുടെ കൈയിൽ കയറി പിടിച്ചത് ചോദ്യം ചെയ്ത അച്ഛന് കല്ലുകൊണ്ട് ക്രൂര മർദനം. സംഭവത്തിൽ ചങ്ങൻകുളങ്ങര നാരായണീയത്തിൽ സതീഷ് (23), ചങ്ങൻകുളങ്ങര കരുണാലയത്തിൽ സുമേഷ് (30) എന്നിവരെ അറസ്റ്റ് ചെയ്‌തു. സതീഷിന്റെ സഹോദരനും ഒന്നാം പ്രതിയുമായ സോനു (25) ഒളിവിലാണ്. ശനി പകൽ ഒന്നിന് ചങ്ങൻകുളങ്ങരയിലെ സ്വകാര്യ ആശുപത്രിക്കു പിന്നിലെ ഇടറോഡിലാണ് സംഭവം. ചങ്ങൻകുളങ്ങര സ്വദേശിയായ ഗിരീഷ് കുമാർ (46) മകളുമൊത്ത് സഹോദരന്റെ വീട്ടിൽ പോയി മടങ്ങുകയായിരുന്നു. ഇടറോഡിൽ നിൽക്കുകയായിരുന്ന യുവാക്കൾ പതിയെ പോയ സ്കൂട്ടറിന്റെ പിന്നിൽ ഇരുന്ന പെൺകുട്ടിയുടെ കൈയിൽ കയറി പിടിച്ചതോടെ താഴെ വീണു. വണ്ടി നിർത്തി ഇത് ചോദ്യംചെയ്ത ഗിരീഷ് കുമാറിനെ പ്രതികൾ കല്ലുകൊണ്ട് ക്രൂരമായി മർദിച്ചു. തടയാൻ ശ്രമിച്ച പെൺകുട്ടിക്കും മർദനമേറ്റു. മുഖത്തും കണ്ണിനും സാരമായി പരിക്കേറ്റ ഗിരീഷ് കുമാറിനെയും മകളെയും വണ്ടാനം മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..