ശാസ്താംകോട്ട
ദേവസ്വം ബോർഡ് കോളേജ് കേന്ദ്രീകരിച്ച് കെഎസ്‌യു നേതാക്കൾ നടത്തുന്ന മയക്കുമരുന്ന് ഉപയോഗത്തിന്റെയും കച്ചവടത്തിന്റെയും തെളിവ് പുറത്തുവന്നു. യൂത്ത്കോൺഗ്രസ്–- കെഎസ്‌യു നേതാക്കൾ എംഡിഎംഎയും കഞ്ചാവും ഉൾപ്പെടെയുള്ള മാരക ലഹരിമരുന്ന് കച്ചവടം ചെയ്യുന്നതിന്റെയും ഉപയോഗിക്കുന്നതിന്റെയും ശബ്ദസന്ദേശങ്ങളും വീഡിയോ ദൃശ്യങ്ങളുമാണ് സമൂഹമാധ്യമം വഴി ഡിവൈഎഫ്‌ഐ പുറത്തുവിട്ടത്.
ഡി ബി കോളേജിലെ കെഎസ്‌യു പ്രവർത്തകരുടെ ആഡംബര ജീവിതവും ഇവരുടെ സാമ്പത്തിക സ്രോതസും ചർച്ചയായിരുന്നു. കുന്നത്തൂരിലെ യൂത്ത്കോൺഗ്രസ് നേതാക്കളുടെ സഹായത്തോടെയാണ് ശാസ്താംകോട്ടയിലും പരിസരത്തും ലഹരി മാഫിയ തഴച്ചുവളരുന്നതെന്നും ഇവർ ഉപയോഗിക്കുന്ന വാഹനങ്ങൾ യൂത്ത് കോൺഗ്രസ് നേതാക്കളുടേതാണെന്നും ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി ആരോപിച്ചു. ഇത്തരം കൊടും ക്രിമിനലുകളെ ഒറ്റപ്പെടുത്താൻ പൊതുസമൂഹവും ഡിബി കോളേജിലെ പ്രബുദ്ധരായ വിദ്യാർഥികളും തയ്യാറാകണമെന്നും ലഹരിമാഫിയക്കെതിരെ വിപുലമായ അന്വേഷണം വേണമെന്നും ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..