കൊല്ലം
ഉത്രയെ കൊലപ്പെടുത്തിയത് താനാണെന്ന പ്രതി സൂരജിന്റെ പരസ്യമായ കുറ്റസമ്മതം നാടകമാണെന്ന് പൊലീസിന്റെ വിലയിരുത്തൽ. കുറ്റസമ്മതം പുറത്തല്ല കോടതിയിലാണ് നടത്തേണ്ടതെന്ന് റൂറൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി എ അശോകൻ പറഞ്ഞു. പ്രതി നേരത്തെ അന്വേഷക സംഘത്തോടും കുറ്റം സമ്മതിച്ചിരുന്നു. താൻ കുറ്റം ചെയ്‌തതായി കോടതിയിൽ പറഞ്ഞാലേ വിലയുള്ളൂ. കുറ്റസമ്മതത്തിനു പിന്നിൽ അഭിഭാഷകബുദ്ധിയുണ്ടാകാം. അന്വേഷണം വഴിതെറ്റിക്കാനും കുടുംബാംഗങ്ങളെ സംരക്ഷിക്കാനുമുള്ള തന്ത്രത്തിന്റെ ഭാഗവുമാകാം. ഉത്രയെ കൊന്നത് ഞാനാണെന്ന് കഴിഞ്ഞദിവസം മാധ്യമങ്ങൾക്കു മുന്നിൽ പരസ്യമായി പറഞ്ഞ് സൂരജ് പൊട്ടിക്കരഞ്ഞിരുന്നു. ലാബ് ഫലങ്ങൾ കിട്ടിയാൽ ആഗസ്‌തിൽതന്നെ കേസിൽ കുറ്റപത്രം നൽകാനുള്ള തയ്യാറെടുപ്പിലാണ് അന്വേഷകസംഘം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..