ഓയൂർ
വെളിനല്ലൂർ മുളയറച്ചാലിൽ ബൈക്ക് യാത്രക്കാരനെ വെട്ടിപ്പരിക്കേൽപ്പിച്ച യുവാവിനെ പൂയപ്പള്ളി പൊലീസ് അറസ്റ്റ്‌ചെയ്‌തു. മുളയറച്ചാൽ താജുദീൻ മൻസിലിൽ താഹ (38)യെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ ആക്കൽ പാറവിളവീട്ടിൽ ഷെഹിൻ (25)ആണ് അറസ്റ്റിലായത്.
തിങ്കൾ രാത്രി 7.30ന് മുളയറച്ചാൽ ജങ്‌ഷനിലായിരുന്നു സംഭവം. കാറിൽ ജങ്‌ഷനിലെത്തിയ ഷെഹീൻ എതിർദിശയിൽ വന്ന മറ്റൊരു കാർ തടഞ്ഞുനിർത്തി യാത്രക്കാരെ തെറിവിളിച്ചു.
ഇതേസമയം ബൈക്കിൽ അവിടെയെത്തിയ താഹയും സുഹൃത്ത് അനസും ഇത് ചോദ്യംചെയ്‌തു. തുടർന്ന്, ഷെഹിൻ വീട്ടിൽനിന്ന് വെട്ടുകത്തി എടുത്തുകൊണ്ടുവന്ന് വെട്ടുകയുമായിരുന്നു. നാട്ടുകാർ ഓടിക്കൂടിയതോടെ ഷെഹിൻ രക്ഷപ്പെട്ടു. പരിക്കേറ്റ താഹയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിഐ രാജേഷ്‌കുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ്‌ചെയ്തത്.
ഷെഹിനെ റിമാൻഡ്‌ചെയ്‌തു. പോക്സോ ഉൾപ്പെടെ നിരവധി കേസിലെ പ്രതിയാണ് ഷെഹിൻ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..