കൊല്ലം
കാൽനൂറ്റാണ്ടിനിപ്പുറവും അമരസ്‌മരണയാണ് സുനിൽകുമാർ. താലിബാനിസത്തെ തോൽപ്പിക്കുന്ന ക്രൂരതയിൽ ആർഎസ്‌എസുകാർ ജീവനെടുത്ത സുനിൽകുമാറിന്റെ സ്‌മരണയിൽ നാട് വീണ്ടും മുദ്രാവാക്യം വിളിച്ചു. ‘ഇല്ലാ സുനിൽ മരിച്ചിട്ടില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ’.
അച്ഛനമ്മമാരുടെയും ഭാര്യയുടെയും കുഞ്ഞിന്റെയും മുന്നിലിട്ട് 1996 ഡിസംബർ ആറിന് പുലർച്ചെ ആർഎസ്‌എസുകാർ കൊലപ്പെടുത്തിയ ഡിവൈഎഫ്‌ഐ അയത്തിൽ അപ്‌സര യൂണിറ്റ് പ്രസിഡന്റ് സുനിൽകുമാറിന് നാട് ചെഞ്ചോരപ്പൂക്കളുമായി സ്മരണാഞ്ജലിയർപ്പിച്ചു.
പവർ ഹൗസിനു സമീപത്തുനിന്ന് പ്രകടനമായി എത്തിയ ഡിവൈഎഫ്‌ഐ പ്രവർത്തകർ അപ്സര ജങ്‌ഷനിലെ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. അനുസ്മരണ യോഗം ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എസ് ആർ അരുൺ ബാബു ഉദ്ഘാടനംചെയ്തു. സിപിഐ എം വടക്കേവിള ലോക്കൽ സെക്രട്ടറി പങ്കജാക്ഷൻപിള്ള അധ്യക്ഷനായി. എം നൗഷാദ് എംഎൽഎ, അഡ്വ. എസ് ആർ രാഹുൽ, ടി പി അഭിമന്യു, റിയാസ്, എസ് പ്രസാദ്, എ പുഷ്പരാജൻ, അഡ്വ. ഉദയകുമാർ, എം സജീവ്, എം എ സത്താർ, ഡി സുനിലാൽ, എൻ ജയലാൽ, കാർത്തിക് നകുലൻ എന്നിവർ സംസാരിച്ചു. വൈകിട്ട് അയത്തിൽ ജങ്‌ഷനിൽ അനുസ്മരണ സമ്മേളനം ഡിവൈഎഫ്‌ഐ പ്രസിഡന്റ് എ എ റഹിം ഉദ്‌ഘാടനംചെയ്‌തു. പങ്കജാക്ഷൻ പിള്ള അധ്യക്ഷനായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..