കൊല്ലം
കൊല്ലത്തിന്റെ എക്കാലത്തെയും സ്വപ്‌നമാണ് പീരങ്കി മൈതാനിയിൽ നിർമാണം പുരോഗമിക്കുന്ന ഒളിമ്പ്യൻ സുരേഷ്‌ബാബു ഇൻഡോർ സ്റ്റേഡിയം. ഇവിടെ ഫ്ലഡ് ലൈറ്റ് സ്ഥാപിക്കാനും സിന്തറ്റിക് ട്രാക്കിനുമായി ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റിൽ 10 കോടി രൂപ അനുവദിച്ചത് കായികരംഗത്തെ കൊല്ലത്തിന്റെ പ്രതീക്ഷകൾക്ക് വലിയ പിന്തുണകൂടിയാണ്. എം നൗഷാദ് എംഎൽഎയുടെ ആവശ്യപ്രകാരമാണ് തുക നീക്കിവച്ചത്. ഒന്നാം പിണറായി സർക്കാർ അനുവദിച്ച 43 കോടി രൂപ ചെലവഴിച്ചാണ് പീരങ്കി മൈതാനിയിൽ സ്റ്റേഡിയം നിർമാണം നടക്കുന്നത്. 2000 പേർക്ക് ഇരിക്കാവുന്ന വലിയ ഗ്യാലറിയാണ് സജ്ജീകരിക്കുന്നത്. സിമ്മിങ്‌പൂളും 150 കായികതാരങ്ങൾക്ക് താമസിച്ച് പഠിക്കാനുള്ള സൗകര്യങ്ങളുമുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..