കൊല്ലം
മുൻ എംഎൽഎ പുനലൂർ മധു(66)അന്തരിച്ചു. ഹൃദ്‌രോഗബാധിതനായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാത്രി ഒമ്പതോടെയായിരുന്നു അന്ത്യം. മൃതദേഹം രാവിലെ 10ന് പുനലൂർ രാജീവ് ഭവനിൽ പൊതുദർശനത്തിനുവയ്‌ക്കും. സംസ്‌കാരം വൈകിട്ട് അഞ്ചിന് പുനലൂർ തൊളിക്കോട് ശബരിഗിരി സ്‌കൂളിനു സമീപം വേമ്പനാട് ഹൗസിൽ.
കെപിസിസി നിർവാഹക സമിതി അംഗമാണ്. 1991ൽ പുനലൂരിൽനിന്ന് നിയമസഭയിലെത്തി. സിപിഐയിലെ മുല്ലക്കര രത്നാകരനെയാണ് പരാജയപ്പെടുത്തിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് കൊല്ലം ഡിസിസി പ്രസിഡന്റിന്റെ ചുമതല വഹിച്ചു.
കെഎസ്‍യു സംസ്ഥാന പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, കെപിസിസി സെക്രട്ടറി, തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം, ഓയിൽ പാം ഇന്ത്യ ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.
ഭാര്യ: കമലം. മകൻ: മനീഷ് വിഷ്ണു. മരുമകൾ: ദേവി ജയലക്ഷ്മി. പുനലൂർ മധുവിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എന്നിവർ അനുശോചിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..