കൊട്ടിയം
പെട്രോൾ അടിച്ചശേഷം പണം ചോദിച്ച ജീവനക്കാരേയും പമ്പുടമയേയും ആക്രമിച്ചു കടന്ന സംഘത്തിലെ ഒരാളെ ഇരവിപുരം പൊലീസ് പിടികൂടി. മറ്റുരണ്ടുപേർക്കായി അന്വേഷണം ഊർജിതമാക്കി.വടക്കേവിള പുന്തലത്താഴം നേതാജി നഗർ 49 ചരുവിള വീട്ടിൽ അജിത് (20) ആണ് അറസ്റ്റിലായത്.
ഞായറാഴ്ച രാത്രി 8.30 ന് അയത്തിൽ ബൈപാസ് റോഡരികിലുള്ള പെട്രോൾ പമ്പിലായിരുന്നു സംഭവം. സംഘം ബൈക്കിലെത്തി പെട്രോൾ അടിക്കുകയും പണം ചോദിച്ചപ്പോൾ പമ്പിലെ ജീവനക്കാരനായ പുന്തലത്താഴം സ്വദേശി ഗോകുലിനെ സംഘം മർദിക്കുകയായിരുന്നു. ഇതുകണ്ട് ഓടിയെത്തിയ മറ്റ് ജീവനക്കാരേയും ഉടമയെയും ഇവർ മർദിച്ച ശേഷം കടന്നുകളഞ്ഞു. ബൈക്കിന്റെ നമ്പരും സിസി ടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഒരാൾ പിടിയിലായത്. കൊല്ലം എസിപി പ്രദീപ് കുമാറിന്റെ മേൽനോട്ടത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷക സംഘത്തിൽപ്പെട്ട ഇരവിപുരം പൊലീസ് ഇൻസ്പെക്ടർ കെ വിനോദ്, എസ്ഐമാരായ അനീഷ്, ബിനോദ് കുമാർ, ദീപു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..