കൊച്ചി
തൃക്കാക്കര മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫിനെതിരെ വ്യാജ അശ്ലീലവീഡിയോ പ്രചരിപ്പിച്ചതിനെതിരെ പ്രതിഷേധം ഉയര്‍ത്തി സ്ത്രീകള്‍. വ്യാജ അശ്ലീലവീഡിയോ പ്രചാരണത്തെ ന്യായീകരിച്ച പ്രതിപക്ഷനേതാവ് വി ഡി സതീശനെതിരെയും പ്രതിഷേധമുയർന്നു.
ചിത്രകാരികള്‍ ചിത്രം വരച്ച് പ്രതിഷേധിച്ചു. പ്രതിഷേധം വൈറ്റിലയില്‍ സംവിധായിക വിധു വിന്‍സെന്റ് ഉദ്ഘാടനം ചെയ്തു. സ്ത്രീകളെ കോണ്‍ഗ്രസ് എങ്ങനെയാണ് കാണുന്നതെന്ന് ഇതോടെ വ്യക്തമായി ബോധ്യപ്പെട്ടുവെന്ന് വിധു വിൻസെന്റ് പറഞ്ഞു. എന്നിട്ടും അവര്‍ ആവര്‍ത്തിച്ചുപറയുന്നത് ജനാധിപത്യത്തിന്റെ സംരക്ഷകരാണെന്നാണ്. ഇത്തരമൊരു വീഡിയോ കിട്ടിയാല്‍ ആരാണ് പ്രചരിപ്പിക്കാത്തതെന്ന് വി ഡി സതീശന്‍ ചോദിക്കുമ്പോള്‍, അതിനർഥം അദ്ദേഹവും ഇത് പ്രചരിപ്പിക്കുമെന്നാണോ? ഇതാണോ കോണ്‍ഗ്രസ് സംസ്കാരമെന്നും വിധു വിൻസെന്റ് ചോദിച്ചു. മന്ത്രി പി രാജീവ്, എസ് സതീഷ്, ടി എ സത്യപാല്‍, പി എന്‍ സീനുലാല്‍ എന്നിവര്‍ പങ്കെടുത്തു.
വൈറ്റിലയില്‍ പ്രത്യേകം തയ്യാറാക്കിയ ക്യാന്‍വാസിലായിരുന്നു പ്രതിഷേധ ചിത്രരചന. അധികവും ഡോ. ജോ ജോസഫിനും എല്‍ഡിഎഫിനും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നവയായിരുന്നു. സിന്ധു, ആശ നന്ദന്‍, സാറാ ഹുസൈന്‍, ദിവ്യ, തൃപ്തി ഷെട്ടി, ഹന്ന, രേവതി അലക്സ്, രഞ്ജിനി, തസ്നി, ബിസ്മി എന്നിവരാണ് ചിത്രം വരച്ചത്. എല്‍ഡിഡബ്ല്യുഎഫിന്റെ നേത-ൃത്വത്തില്‍ സ്ത്രീകള്‍ തൃക്കാക്കര മണ്ഡലത്തിലെ വിവിധ ലോക്കല്‍ കേന്ദ്രങ്ങളില്‍ പ്രതിഷേധം സംഘടിപ്പിച്ചു. പാലാരിവട്ടം ലോക്കൽ കേന്ദ്രത്തിലെ പ്രതിഷേധക്കൂട്ടായ്മ തനൂജ ഭട്ടതിരി ഉദ്ഘാടനം ചെ്യതു. ടെസി ജേക്കബ് അധ്യക്ഷയായി. മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി അഡ്വ. പുഷ്പ ദാസ്, ജുബൈരിയ ഐസക്, ജിഷ ശ്യാം, അജി ഫ്രാൻസിസ് എന്നിവര്‍ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..