മാനന്തവാടി > നിരോധനാജ്ഞയും, ലോക് ഡൗണും ലംഘിച്ച് കൊറോണ വൈറസ് വ്യാപനത്തിടയാക്കും വിധത്തില്‍ ആളുകളെ വിളിച്ചു കൂട്ടി സെമിനാരിയില്‍ പ്രാര്‍ത്ഥന നടത്തിയ വൈദികനെയും, സംഘത്തെയും മാനന്തവാടി പൊലീസ് ഇന്‍സ്പെക്ടര്‍ അബ്ദുള്‍ കരീമും, എസ് ഐ അനില്‍കുമാറും സംഘവും അറസ്റ്റ് ചെയ്തു. മാനന്തവാടി ചെറ്റപ്പാലം മിഷനറീസ് ഓഫ് ഫെയ്ത്ത് മൈനര്‍ സെമിനാരി വികാരി ഫാ.ടോം ജോസഫ്, അസി.വികാരി ഫാ. പ്രിന്‍സ്, ബ്രദര്‍ സന്തോഷ്, സിസ്റ്റര്‍മാരായ സന്തോഷ, നിത്യ, മേരി ജോണ്‍, കൂടെയുണ്ടായിരുന്ന ആഞ്ജലോ, ജോസഫ്, സുബിന്‍, മിഥുന്‍ എന്നിവരാണ് അറസ്റ്റിലായത്.
ഞായറാഴ്ച രാവിലെ എട്ടോടെയാണ് സംഭവം. നിരോധനാജ്ഞ ലംഘിച്ചതിനും, ലോക് ഡൗണ്‍ ലംഘിച്ചതിനും കേസെടുത്തതിന് പുറമേ സംസ്ഥാന സര്‍ക്കാരിന്റെ എപ്പിഡമിക് ഡിസീസ് ഓര്‍ഡിനന്‍സ് 2020 പ്രകാരവും നടപടികള്‍ സ്വീകരിക്കുമെന്നും സിഐ അറിയിച്ചു. പ്രസ്തുത ഓര്‍ഡിനന്‍സ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്താല്‍ പ്രതികള്‍ക്ക് 2 വര്‍ഷം തടവും പതിനായിരം രൂപ വരെ പിഴയും ലഭിക്കാവുന്നതാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..