മണ്ണുത്തി
പറവട്ടാനിയിൽ സിഐടിയു തൊഴിലാളി ഷെമീറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മൂന്നു എസ്‌ഡിപിഐക്കാർ അറസ്റ്റിൽ. ഒല്ലൂക്കര തിരുവാണിക്കാവ് പാരിക്കുന്ന് അമൽ സാലിക് (27), കാളത്തോട് പോക്കാക്കില്ലത്ത് സൈനുദ്ദീൻ( 47), കൃഷ്‌ണാപുരം കാട്ടുപറമ്പിൽ നവാസ് (43) എന്നിവരെയാണ് എസിപി കെ സി സേതുവിന്റെ നേതൃത്വത്തിൽ മണ്ണുത്തി പൊലീസ് അറസ്റ്റ് ചെയ്തത്. ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ സാഹസികമായാണ് പിടികൂടിയത്.
മത്സ്യ വില്പനക്കിടെ കുന്നത്തുംകര കരിപ്പാംകുളം വീട്ടിൽ ഷെമീറിനെയാണ് (38 ) കഴിഞ്ഞ വെള്ളിയാഴ്ച കൊലപ്പെടുത്തിയത്. പകൽ മൂന്നരയോടെ പറവട്ടാനി ഇന്ത്യൻ ബാങ്കിനു സമീപം പെട്ടി ഓട്ടോയിൽ മീനുമായി പോകുന്നതിനിടെ വണ്ടി തടഞ്ഞുനിർത്തി വടിവാൾകൊണ്ടും കമ്പിവടികൊണ്ടും സംഘം ആക്രമിക്കുകയായിരുന്നു. അറസ്‌റ്റിലായവർ മറ്റു കേസുകളിലും പ്രതികളാണ്. ഷെമീർ തൃശൂർ ജില്ലാ ആശുപത്രിക്ക് സമീപം ബസ് പോട്ടേഴ്സ് യൂണിയൻ സിഐടിയു അംഗമാണ്. പണി കുറഞ്ഞതോടെ മത്സ്യക്കച്ചവടം ആരംഭിക്കുകയായിരുന്നു. കേസിൽ പ്രത്യേക അന്വേഷകസംഘത്തെ നിയോഗിച്ചിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..