കൊച്ചി
ഇടനിലക്കാരൻ സന്തോഷ് എളമക്കരയിൽനിന്ന് മൂന്ന് കോടിരൂപ തട്ടിയ കേസിൽ മോൻസൺ മാവുങ്കലിനെ എസിജെഎം കോടതി ബുധൻവരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. സ്വകാര്യ മ്യൂസിയം നിർമിക്കാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെന്നാണ് കേസ്.
അതിനിടെ സഹോദരിയുടെ വിവാഹത്തിന് മോൻസൺ മാവുങ്കലിന്റെ പക്കൽനിന്ന് 18 ലക്ഷം രൂപ വാങ്ങിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് പ്രവാസി വനിത അനിത പുല്ലയിൽ മാധ്യമങ്ങളോട് പറഞ്ഞു.. സ്വർണം എവിടെനിന്ന് വാങ്ങിയെന്നും പണം എങ്ങനെ കൈമാറിയെന്നും മോൻസൺ വെളിപ്പെടുത്തണം. മോൻസൺതന്നെ ആരോപണം തെളിയിക്കണം. സഹോദരി ഒന്നരപ്പവന്റെ താലിമാല മാത്രമാണ് അണിഞ്ഞത്. പുറത്തുവന്ന ശബ്ദരേഖ മൂന്ന് മാസംമുമ്പ് ലഭിച്ചിരുന്നു. ഇതടക്കമുള്ളവ ക്രൈംബ്രാഞ്ചിന് നൽകിയെന്നും അനിത പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..