പള്ളിക്കത്തോട്
അരവിന്ദ സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിയെ മാസങ്ങളായി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ ഹോസ്റ്റൽ വാർഡൻ പൊലീസ് പിടിയിൽ. പൊൻകുന്നം ചെറുവള്ളി കൈലാത്ത് കവല സ്വദേശി വിഷ്ണു(30)വിനെയാണ് പള്ളിക്കത്തോട് പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇയാളെ കോടതി റിമാൻഡ് ചെയ്‌ത് പൊൻകുന്നം സബ്‌ജയിലിലേക്ക് അയച്ചു.
ആലപ്പുഴ സ്വദേശി പതിനാലുകാരനെയാണ് പീഡനത്തിനിരയാക്കിയത്. ചൈൽഡ് ലൈൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. ആറുമാസമായി ഇയാൾ വിദ്യാർഥിയെ തന്റെ മുറിയിലെത്തിച്ച് പീഡിപ്പിച്ചു വരികയായിരുന്നു. വിദേശത്തായിരുന്ന മാതാപിതാക്കളെ കുട്ടി വിവരമറിയിച്ചതിനെ തുടർന്ന് അവർ ചൈൽഡ് ലൈന് ഓൺലൈനായി പരാതി നൽകി. ചൈൽഡ് ലൈൻ പ്രവർത്തകർ പരാതി അന്വേഷിച്ച് റിപ്പോർട്ട് പള്ളിക്കത്തോട് പൊലീസിന് കൈമാറുകയായിരുന്നു. ചെറുവള്ളിയിലെ സജീവ ബിജെപി, ആർഎസ്എസ് പ്രവർത്തകനാണ് വിഷ്ണു . മുമ്പ് അരവിന്ദ സ്കൂളിൽ വിദ്യാർഥികളെ ഗുരു പൂജയെന്ന പേരിൽ അധ്യാപകരുടെ കാലു കഴുകിച്ച സംഭവം വിവാദമായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..