കൊച്ചി
മുൻ അഡ്വക്കറ്റ് ജനറലും ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനുമായ കെ പി ദണ്ഡപാണിക്ക് നാട് വിട നൽകി. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം മൃതദേഹം എറണാകുളം ഗവ. മെഡിക്കൽ കോളേജിന് കൈമാറി.
രാവിലെ എട്ടിന് ടിഡി റോഡിലെ വസതിയിൽ പൊലീസ് ഗാർഡ് ഓഫ് ഓണർ നൽകി. രാവിലെ ഒമ്പതുമുതൽ 10 വരെ ഹൈക്കോടതിയിൽ പൊതുദർശനത്തിന് വച്ചു. ചീഫ് ജസ്‌റ്റിസ് എസ് മണികുമാർ, അഡ്വക്കറ്റ് ജനറൽ കെ ഗോപാലകൃഷ്‌ണക്കുറുപ്പ്, അഡീഷണൽ അഡ്വക്കറ്റ് ജനറൽമാരായ അശോക് എം ചെറിയാൻ, കെ പി ജയചന്ദ്രൻ, ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസ് ടി എ ഷാജി, ഹൈക്കോടതി അഡ്വക്കറ്റ്‌സ് അസോസിയേഷൻ സെക്രട്ടറി ടി നവീൻ, അഭിഭാഷകർ തുടങ്ങിയവർ ആദരാഞ്‌ജലി അർപ്പിച്ചു. തുടർന്ന്, കെ പി ദണ്ഡപാണിയുടെ ഭാര്യയും മുതിർന്ന അഭിഭാഷകയുമായ സുമതി ദണ്ഡപാണിയിൽനിന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ഗണേഷ് മോഹൻ മൃതദേഹം കൈമാറുന്നതിനുള്ള സമ്മതപത്രം ഏറ്റുവാങ്ങി. എറണാകുളം ഗവ. മെഡിക്കൽ കോളേജിലെ അനാട്ടമി വിഭാഗത്തിന് മൃതദേഹം കൈമാറി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..