27 April Saturday

എസ്‌എഫ്‌ഐയുടെ കരുത്ത്‌ വിദ്യാർഥികൾ ; സ്ഥാപിത താൽപ്പര്യം അനുവദിക്കില്ല

വെബ് ഡെസ്‌ക്‌Updated: Wednesday May 17, 2023


തിരുവനന്തപുരം
കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാർത്ത ഗൗരവത്തോടെയാണ്  കാണുന്നതെന്ന്‌ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ്‌ കെ അനുശ്രീ, സെക്രട്ടറി പി എം ആർഷോ എന്നിവർ പറഞ്ഞു. വിദ്യാർഥിപക്ഷ രാഷ്ട്രീയമുയർത്തി നിരന്തരമായ പോരാട്ടങ്ങൾകൊണ്ടാണ് എസ്എഫ്ഐ കേരളത്തിലെ ഏതാണ്ട് മുഴുവൻ കലാലയങ്ങളിലും വിജയത്തിന്റെ വെന്നിക്കൊടി പാറിച്ച്  നിറഞ്ഞുനിൽക്കുന്നത്. അനേകം രക്തസാക്ഷിത്വങ്ങളുടെ അടിത്തറയിൽ പടുത്തുയർത്തിയ പ്രസ്ഥാനത്തെ ഏതെങ്കിലും സ്ഥാപിത താൽപ്പര്യങ്ങൾക്ക്  ഉപയോഗപ്പെടുത്താൻ അനുവദിക്കില്ലെന്നും പ്രസ്‌താവനയിൽ പറഞ്ഞു.

മുസ്ലിംലീഗ് ജനറൽ സെക്രട്ടറി പി എം എ സലാമിന്റെ പ്രസംഗംകൂടി ഗൗരവകരമായി കാണണം. "ലീഗിന് ഭരണം ലഭിക്കുന്ന കാലത്ത് വിദ്യാഭ്യാസവകുപ്പ് ലീഗിന് ആയിരിക്കുന്നതുകൊണ്ട് ചില തരികിടകൾ കാണിച്ച് എംഎസ്എഫിന് യൂണിവേഴ്‌സിറ്റി,  കോളേജ് യൂണിയൻ ഭരണം പിടിക്കാറുണ്ടെന്നാണ്’ പി എം എ സലാം പ്രസംഗിച്ചത്. ഭരണമുള്ള കാലത്ത് ഗുരുതരമായ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയത് ലീഗ് നേതാവ് തുറന്നു പറഞ്ഞിരിക്കുകയാണ്. കാലങ്ങളായി എസ്എഫ്ഐ ഉന്നയിക്കുന്ന ആരോപണമാണ് ലീഗ് സംസ്ഥാന നേതാവ് സ്ഥിരീകരിച്ചത്‌.

സംഘടനയിൽ തെറ്റായ പ്രവണതകൾക്കെതിരെ എസ്എഫ്ഐ  മാതൃകാപരമായ നടപടിയാണ്‌ സ്വീകരിക്കുന്നത്‌. എസ്എഫ്ഐ വിരുദ്ധ വാർത്തകൾ ഉൽപ്പാദിപ്പിക്കുന്ന മാധ്യമങ്ങളും എംഎസ്എഫ്–-കെഎസ്‌യു നേതൃത്വവും പി എം എ സലാമിന്റെ തുറന്നുപറച്ചിലിനോടുള്ള നിലപാട് എന്താണെന്ന് വ്യക്തമാക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top