മട്ടാഞ്ചേരി
ഇങ്ങനെ ഒരു വീട് ഉണ്ടാകുമെന്ന് സ്വപ്നത്തിൽപ്പോലും കരുതിയില്ലെന്നു പറയുമ്പോൾ മേഴ്സിയുടെ കണ്ണുകളിൽ തിളക്കം. മാനാശേരിയിലെ കടലോരത്തെ ഷീറ്റുമേഞ്ഞ ഷെഡിൽനിന്ന് അത്തിപ്പൊഴിയിലെ പുതിയ വീട്ടിലേക്ക് മാറുകയാണ് മേഴ്‌സിയും ഭർത്താവ് റോബർട്ടും. കടൽകയറ്റം പേടിച്ചാണ് കഴിഞ്ഞ 40 വർഷമായി ഇവർ കഴിയുന്നത്.
പലതവണ ഷെഡ് തിരയടിച്ച് തകർന്നു. എന്ത് ചെയ്യുമെന്നറിയാതെ ഇരിക്കുമ്പോഴാണ് സർക്കാർ സഹായത്തിനെത്തിയതെന്ന് മേഴ്സി പറയുന്നു. സർക്കാരിന്റെ പുനർഗേഹം പദ്ധതിയാണ് മത്സ്യത്തൊഴിലാളിയായ റോബർട്ടിനും ഭാര്യ മേഴ്സിക്കും തുണയായത്. പദ്ധതിപ്രകാരം 10 ലക്ഷം രൂപ ചെലവിൽ അത്തിപ്പൊഴിയിൽ വീട് നിർമിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..