വിവിധ അതിർത്തികൾ കടന്ന് മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ബുധനാഴ്‌ച മാത്രം മൂവായിരത്തോളം പേരെത്തി. പാസുമായി വന്നവർക്ക് കൃത്യസമയത്തു തന്നെ തിരക്കില്ലാതെ അതിർത്തി കടക്കാനായി.വാളയാറിലാണ് ഏറ്റവും കൂടതൽ ആൾക്കാർ എത്തിയത്. ബുധനാഴ്‍ച 1,561പേർ അതിർത്തി കടന്നു. 663 പുരുഷൻമാരും 254 സ്‍ത്രീകളും 111 കുട്ടികളും 351 വാഹനങ്ങളും അതിർത്തി കടന്നു.
കുമളിയിൽ 501 പേരെത്തി. ഇതോടെ കഴിഞ്ഞ നാലുമുതൽ കുമളി അതിർത്തി ചെക്ക്പോസ്റ്റ് കടന്നെത്തിയ ആളുകളുടെ എണ്ണം 3505 ആയി ഉയർന്നു. കൊല്ലം ആര്യങ്കാവിൽ ബുധനാഴ്‌ച 55 വാഹനങ്ങളിലായി 154 പേർ എത്തി. വയനാട് മുത്തങ്ങവഴി 465 പേരാണെത്തിയത്. ഇതോടെ 4846 ആൾക്കാരാണ് ഇതുവഴി വന്നത്.
തിരുവനന്തപുരം ഇഞ്ചിവിളയിൽ രാത്രി ഏഴുവരെ 211 പേർ വന്നു.
മഞ്ചേശ്വരം ചെക്ക്‌പോസ്‌റ്റിലൂടെ ബുധനാഴ്‌ച 369 പേരാണ് വന്നത്. 716 പേർക്കാണ് പാസ് നൽകിയിരുന്നത്. ഇതുവരെ 7294 പേരാണ് ഇതുവഴി സംസ്ഥാനത്തെത്തിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..