തിരുവനന്തപുരം
ഇ പി ജയരാജനെ ‘ ചിറ്റപ്പൻ ’ എന്നും പി കെ ശ്രീമതിയെ ‘കിടുങ്ങാക്ഷി ’ യെന്നും വിളിച്ച് അധിക്ഷേപിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സംഭവം വിവാദമായതോടെ മലക്കം മറിഞ്ഞു.
പത്തനംതിട്ടയിലെ തന്റെ പ്രസംഗത്തിൽ പി കെ ശ്രീമതിയെ വ്യക്തിപരമായി ആക്ഷേപിച്ചിട്ടില്ലെന്നാണ് വ്യാഴാഴ്‌ച സതീശൻ മാധ്യമങ്ങളോട് പറഞ്ഞത്. എ കെ ജി സെന്ററിനുനേരെ ഉണ്ടായ ബോംബേറുമായി ബന്ധപ്പെട്ട കാര്യം പ്രസംഗത്തിൽ പറഞ്ഞപ്പോഴാണ് പരാമർശം നടത്തിയതെന്നും അതിലെന്തെങ്കിലും സ്‌ത്രീ വിരുദ്ധതയുണ്ടെങ്കിൽ പിൻവലിക്കാൻ തയ്യാറാണെന്നും സതീശൻ പറഞ്ഞു. പത്തനംതിട്ട ഡിസിസി സംഘടിപ്പിച്ച പദയാത്രയുടെ ഉദ്ഘാടനം മല്ലപ്പള്ളിയിൽ നിർവഹിക്കവെയാണ് വിവാദപരാമർശം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..