കൊച്ചി
കോലാലംപുരിൽനിന്ന് ഞായറാഴ്‌ച- നെടുമ്പാശേരിയിലെത്തിയവരിൽ നാലുപേർക്ക് കോവിഡ് ലക്ഷണം. ഇവരെ പാലക്കാട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ കോവിഡ് ആശുപത്രികളിലേക്ക് അയച്ചു.
വിമാനത്തിൽ 174 പേരാണ് എത്തിയത്. ഇടുക്കി–നാല്, കണ്ണൂർ–25, കാസർകോട്–ഏഴ്, കൊല്ലം-– 14, കോട്ടയം–ഏഴ്, കോഴിക്കോട്-–16, മലപ്പുറം–- 10, പാലക്കാട്–-16, പത്തനംതിട്ട–ഒന്ന്, തിരുവനന്തപുരം–12, വയനാട്–ഒന്ന്, തൃശൂർ–- 22, എറണാകുളം-–31, ആലപ്പുഴ–എട്ട് എന്നിങ്ങനെയാണ് യാത്രക്കാരുടെ എണ്ണം. 131 പുരുഷന്മാരും 43 സ്ത്രീകളുമാണ് സംഘത്തിലുണ്ടായിരുന്നത്. ഇതിൽ 10 വയസ്സിൽ താഴെയുള്ള 12 പേരും എട്ടു ഗർഭിണികളും ഉൾപ്പെടും.130 പേരെ വിവിധ ജില്ലകളിലെ കോവിഡ് കെയർ സെന്ററുകളിലും 40 പേരെ സ്വന്തം വീടുകളിലും നിരീക്ഷണത്തിനായി അയച്ചു. എറണാകുളം ജില്ലയിലെ 31 പേരിൽ 23 പേരെ കോവിഡ് കെയർ സെന്ററുകളിലേക്ക് അയച്ചു. എട്ടുപേർ വീടുകളിൽ നിരീക്ഷണത്തിലാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..