കള്ളക്കടത്ത് സ്വർണം ആർക്കാണ് വന്നതെന്ന വസ്‌തുത മറച്ചുവയ്‌ക്കാനാണ് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ ശ്രമിക്കുന്നതെന്ന് മന്ത്രി എ കെ ബാലൻ. പാലക്കാട്ട് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സ്വർണം കടത്തിയത് നയതന്ത്ര ബാഗ് വഴിയല്ല എന്ന മുരളീധരന്റെ പ്രസ്‌താവന കേസ് അട്ടിമറിക്കാനുള്ള സൂചനയാണ്. ഇത്തരം വസ്‌തുതാവിരുദ്ധമായ പ്രസ്‌താവന നടത്താൻ അദ്ദേഹത്തിനുണ്ടായ ബാഹ്യപ്രേരണ എന്താണ്? സന്ദീപ് നായരുടെ ബിജെപി ബന്ധം പുറത്തുവന്നശേഷം ഇത്തരം പ്രസ്‌താവനയുമായി കേന്ദ്രമന്ത്രി രംഗത്തുവന്നുവെന്നത് സംശയാസ്‌പദമാണ്. നിഷ്‌പക്ഷമായും സ്വതന്ത്രമായും അന്വേഷിക്കാൻ തയ്യാറാകണം‐ എ കെ ബാലൻ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..