പാനൂർ (കണ്ണൂർ)
പുല്ലൂക്കരയിലുണ്ടായ കൊലപാതകത്തിന്റെ മറവിൽ പരക്കെ അക്രമം അഴിച്ചുവിട്ട മുസ്ലിംലീഗ് ഇതിനായി തീവ്രവാദസംഘത്തെ നിയോഗിച്ചതായി സൂചന. പെരിങ്ങളം, പെരിങ്ങത്തൂർ മേഖലയിലേക്ക് നാദാപുരം, മുഴപ്പിലങ്ങാട്, കുറ്റ്യാടി പ്രദേശങ്ങളിൽനിന്നുള്ള പരിശീലനം ലഭിച്ച ക്രിമിനലുകളെ മുസ്ലിംലീഗ് ഇറക്കുന്നതായാണ് വിവരം. കഴിഞ്ഞ ദിവസത്തെ സമാധാനയോഗം യുഡിഎഫ് ബഹിഷ്‌കരിച്ചതിനുപിന്നാലെയാണിത്.
വ്യാഴാഴ്‌ച വൈകിട്ട് പൊലീസ് വാഹനം ആക്രമിച്ച സംഭവത്തിൽ റിമാൻഡിലായ പത്തുപേർ കുന്നുമ്മക്കര, പുറമേരി, ഏറാമല, പാറാട്, പെരിങ്ങത്തൂർ, കരിയാട് പ്രദേശങ്ങളിലുള്ളവരാണ്. വിവിധ പ്രദേശങ്ങളിൽനിന്നുള്ളവരെ പ്രദേശത്ത് എത്തിച്ചിട്ടുണ്ടെന്നതിന്റെ തെളിവാണിത്. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് കസ്‌റ്റഡിയിലെടുത്ത 18 ഇരുചക്ര വാഹനങ്ങളിൽ കൂടുതലും നാദാപുരം മേഖലയിലുള്ളവരുടേതാണ്.
നായകൾക്ക് വെട്ടേറ്റു
പെരിങ്ങത്തൂർ ടൗണിലും പരിസരത്തും അര ഡസനിലേറെ തെരുവു നായകൾക്ക് വ്യാഴാഴ്‌ച രാത്രി വെട്ടേറ്റു. പരിശീലനത്തിനായി അക്രമികൾ ചെയ്‌തതാണിതെന്ന് കരുതുന്നു. ഒരു പ്രത്യേക ആംബുലൻസ് തുടർച്ചയായി ഈ പ്രദേശത്ത് കറങ്ങുന്നത് പൊലീസിന്റെ ശ്രദ്ധയിൽപെട്ടതോടെ പിൻവലിഞ്ഞു. പൊലീസ് പട്രോളിങ്ങും പരിശോധനയും ശക്തിപ്പെടുത്തിയിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..