കൊച്ചി
കെവിൻ വധക്കേസിലെ പ്രതി ടിറ്റു ജറോമിനെ ജയിലിൽ മർദിച്ചെന്നും കാണാൻ അനുവദിക്കുന്നില്ലെന്നും ആരോപിച്ച് മാതാപിതാക്കൾ സമർപ്പിച്ച ഹേബിയസ് കോർപസ് ഹർജിയിൽ ഹൈക്കോടതി ജയിൽ ഡിജിപിയുടെ റിപ്പോർട്ട് തേടി. ഹർജി തിങ്കളാഴ്ച പരിഗണിക്കും.
ജസ്റ്റിസുമാരായ കെ വിനോദചന്ദ്രനും എം ആർ അനിതയും അടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ടിറ്റുവിന്റെ മെഡിക്കൽ റിപ്പോർട്ട് ലഭിച്ചശേഷമാണ് കോടതി ജയിൽ ഡിജിപിയോട് റിപ്പോർട്ട് തേടിയത്. കോവിഡ് തുടങ്ങിയതിൽ പിന്നെ മകനെ കാണാൻ ജയിലധികൃതർ സമ്മതിച്ചിട്ടില്ലെന്നും മകനെ മർദിച്ചെന്നും തടങ്കലിലാക്കിയിരിക്കുകയാണെന്നും കോടതിയിൽ ഹാജരാക്കാൻ നിർദേശിക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..