കോതമംഗലം
കോതമംഗലം കോട്ടപ്പടി വടക്കുംഭാഗത്ത് വീടിനുനേരെ കാട്ടാനയുടെ ആക്രമണം. തിങ്കൾ പുലർച്ചെ ഒന്നോടെ വടക്കുംഭാഗം തൂപ്പനാട്ട് വേലായുധന്റെ വീടിനുനേരെയായിരുന്നു ആക്രമണം. ഉറങ്ങുകയായിരുന്ന വേലായുധന്റെ ഭാര്യ ഷിജിയും രണ്ട് മക്കളും വീടിനുപിറകിലെ വാഴ മറിഞ്ഞുവീണ ശബ്ദം കേട്ടാണ് ഉണര്‍ന്നത്. വാഴ കഴിച്ചശേഷം കാട്ടാന ജനാലച്ചില്ലുകള്‍ തകര്‍ക്കുകയും വീടിന്റെ ഭിത്തി കൊമ്പുകൊണ്ട് കുത്തിത്തുളയ്ക്കുകയും ചെയ്തു. വീടിനോടുചേർന്നുള്ള കയ്യാല തകർത്ത് ആന കോട്ടപ്പാറ വനമേഖലയിലേക്ക് മടങ്ങി. കോട്ടപ്പാറ വനമേഖലയോടുചേർന്ന് കിടക്കുന്ന ഈ പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..