കോഴിക്കോട്
മുസ്ലിം ലീഗ് ഇല്ലെങ്കിൽ സമസ്തയും മുജാഹിദും ഇവിടെ ഉണ്ടാകില്ലെന്ന് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം. ലീഗ് പോരാടി നേടിയ ഭരണഘടനാ സംരക്ഷണത്തിന്റെ പുറത്താണ് സുന്നിയും മുജാഹിദും മറ്റു സംഘടനകളുമൊക്കെ ഇവിടെ ഉണ്ടായത്. സമുദായ സംഘടനകൾ പാർടിക്കു കീഴിൽ നിൽക്കണമെന്നാണ് നേതാവിന്റെ ഭീഷണി. സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടനാ നിർമാണത്തിൽ പങ്കാളിയായ ഖായിദെ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബിന്റെ ഇടപെടലിന്റെ ഭാഗമാണ് മതസംഘടനകൾ ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം. ‘‘ലീഗ് ഇല്ലെങ്കിൽ സമസ്തയും, മുജാഹിദും ഇവിടെ ഉണ്ടാവില്ല. പിന്നല്ലേ കാന്തപുരം’’ എന്ന തലക്കെട്ടിൽ ‘ഷാഫി ചാലിയം’ യൂട്യൂബ് ചാനലിലാണ് ഭീഷണി പ്രസംഗം. ഇത് ഫേസ്ബുക്കിലും പങ്കുവച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..