മുളന്തുരുത്തി
ജോലി സ്ഥിരപ്പെടുത്തിനൽകാം എന്ന് വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് നേതാവ് കോൺഗ്രസിന്റെ അക്രമസമരങ്ങളുടെയും നേതാവ്. യൂത്ത് കോൺഗ്രസ് പിറവം നിയോജക മണ്ഡലം പ്രസിഡന്റ് രഞ്ജിത് രാജനാണ് യുവതിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായതും തുടർന്ന് റിമാൻഡ് ചെയ്യപ്പെട്ടതും.
കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മുളന്തുരുത്തി പഞ്ചായത്ത് 13–-ാം വാർഡിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച രഞ്ജിത് പരാജയപ്പെടുകയായിരുന്നു. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന കെ റെയിൽ പദ്ധതിക്കെതിരെ ചോറ്റാനിക്കരയിലും മണീടിലും നടത്തിയ അക്രമസമരങ്ങൾക്ക് നേതൃത്വം നൽകിയതിനടക്കമുള്ള കേസുകളിലും പ്രതിയാണ് രഞ്ജിത്. സബ് ഇൻസ്പെക്ടർമാരായ എസ് എൻ സുമതി, ടി കെ കൃഷ്ണകുമാർ, എ എസ് ഐ കെ എം സന്തോഷ് കുമാർ, സി പി ഒ മാരായ അനിൽകുമാർ, മിഥുൻ തമ്പി, തുടങ്ങിയവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..