കൊച്ചി> ദേശാഭിമാനി എൺപതാം വാർഷികാഘോഷ വേദിയിൽ പ്രൊഫ. എം കെ സാനുവിനേയും ദേശാഭിമാനി മുൻ ജനറൽ എഡിറ്റർ കെ മോഹനനേയും ആദരിച്ചു. എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ നടന്ന സാംസ്കാരിക സമ്മേളന വേദിയിൽ വ്യവസായ മന്ത്രി പി രാജീവ് പൊന്നാടയണിച്ച് ഉപഹാരം നൽകി.
സാനുമാസ്റ്റർ അദ്ദേഹത്തിന്റെ പ്രസംഗം അവസാനിപ്പിച്ചത് ഒരു വൃദ്ധന്റെ പ്രസംഗം എന്ന് പറഞ്ഞാണെങ്കിലും ചെറുപ്പക്കാരന്റെ ആശയങ്ങളും ഊർജ്ജവുമാണ് ആ വാക്കുകളിലുണ്ടായിരുന്നതെന്ന് പി രാജീവ് പറഞ്ഞു. ഏറെ കാലം ദേശാഭിമാനിക്ക് കരുത്തായിരുന്ന, പ്രതിസന്ധികൾ നിറഞ്ഞ അടിയന്തരാവസ്ഥയിൽ ദേശാഭിമാനി പത്രത്തെ മുന്നോട്ടുനയിച്ച കരങ്ങളാണ് കെ മോഹനന്റെത് എന്നും മന്ത്രി പറഞ്ഞു. ദേശാഭിമാനിയിൽ കെ മോഹനൻ ജനറൽ എഡിറ്ററായിരിക്കെ റെസിഡൻറ് എഡിറ്ററായി ചുമതലയേറ്റ അനുഭവത്തെക്കുറിച്ചും പി രാജീവ് പറഞ്ഞു.
സാമൂഹ്യമാറ്റത്തിനുള്ള പോരാട്ടത്തിന് ഏറ്റവും വലിയ തുണയാണ് ദേശാഭിമാനിയെന്ന് എം കെ സാനു പറഞ്ഞു.ഡോ. സുനിൽ പി ഇളയിടം, എസ് ശർമ, ബാലചന്ദ്രൻ ചുള്ളിക്കാട്, എസ് സതീഷ്, സിജു വിത്സൻ, ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ് എന്നിവർ ആഘോഷത്തിൽ പങ്കുചേർന്നിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..