വളാഞ്ചേരി
വഖഫ് ബോർഡ് വിഷയത്തിൽ പള്ളികളെ കോലാഹലവേദിയാക്കി രാഷ്ട്രീയ ലാഭംകൊയ്യാനുള്ള മുസ്ലിംലീഗിന്റെ കുതന്ത്രം പൊളിഞ്ഞെന്ന് കെ ടി ജലീൽ എംഎൽഎ. വഖഫ് നിയമനങ്ങളുമായി ബന്ധപ്പെട്ടുള്ള തെറ്റിദ്ധാരണ നീക്കാനുള്ള ചർച്ചകൾ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ തുടരുമെന്നും അദ്ദേഹം വളാഞ്ചേരിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. സർക്കാർ നിലപാട് സദുദ്ദേശപരമാണ്. വഖഫ് ഭൂമി തട്ടി
ടുത്തവരെ സംരക്ഷിക്കുകയാണ് ലീഗ് ലക്ഷ്യം. പള്ളികളെ സംഘർഷഭൂമിയാക്കാനാണ് നീക്കം. ആ കുതന്ത്രമാണ് സമസ്‌ത നേതാവ് ജിഫ്രി മുത്തുക്കോയ തങ്ങൾ പൊളിച്ചത്. തട്ടിക്കൂട്ട് മുസ്ലിം കോർഡിനേഷൻ കമ്മിറ്റി പിരിച്ചുവിടുകയാണ് ലീഗിന് ഉചിതം. സമസ്‌ത നേതാക്കളെ പലരും തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ കാര്യങ്ങൾ അവർക്ക് ബോധ്യപ്പെടുമെന്നും ജലീൽ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..