അനശ്വര രക്തസാക്ഷി അഭിമന്യുവിന്റെ കൊലപാതകത്തെ ന്യായീകരിച്ചും എസ്‌എഫ്‌ഐയെ അപഹസിച്ചും സാമൂഹ്യമാധ്യമങ്ങളിൽ വീഡിയോ പ്രചാരണം. എസ്‌ഡിപിഐ സാമൂഹ്യമാധ്യമ ഗ്രൂപ്പുകളാണ് സ്വന്തം പ്രവൃത്തി വെള്ളപൂശുന്ന വീഡിയോ പ്രചരിപ്പിക്കുന്നത്. അഭിമന്യുവിനെ ക്രൂരമായി കൊലപ്പെടുത്തിയതിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവരെ വീഡിയോയിൽ പരിഹസിക്കുന്നു. എസ്‌ഡിപിഐയുടെയോ ക്യാമ്പസ്‌ഫ്രണ്ടിന്റെയോ പേര് പറയാതെയാണ് വീഡിയോ തയ്യാറാക്കിയത്.
നാഥനില്ലാത്ത ഇത്തരം പ്രവൃത്തികൾ എക്കാലത്തും തീവ്രവാദ സംഘടനകളുടെ പ്രചാരണ രീതിയാണെന്ന് എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി സച്ചിൻദേവ് പ്രതികരിച്ചു. അഭിമന്യുവിന്റെ മുദ്രാവാക്യവും നിലപാടുകളും നെഞ്ചേറ്റുന്ന ക്യാമ്പസുകളും വിദ്യാർഥിസമൂഹവും മതതീവ്രവാദ ശക്തികൾക്കെതിരെ ഉറച്ചനിലപാട് സ്വീകരിക്കുകയാണ്. ഒരു ക്യാമ്പസിലേക്കും കടന്നുവരാൻ കഴിയാത്ത നിലയിലേക്ക് ക്യാമ്പസ്‌ഫ്രണ്ട് തരംതാണിരിക്കുന്നു. വിദ്യാർഥികൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കാനുള്ള ലക്ഷ്യത്തോടെ നടത്തുന്ന ഇത്തരം നീക്കങ്ങളെ സമൂഹം തിരിച്ചറിയുമെന്ന് സച്ചിൻദേവ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..