വെള്ളരിക്കുണ്ട്
അതിർത്തി ഗ്രാമങ്ങളിൽ കാട്ടാനകളുടെ അതിക്രമം വർധിക്കുന്നു. എന്ത് ചെയ്യണമെന്നറിയാതെ മലയോര ഗ്രാമങ്ങൾ. കഴിഞ്ഞദിവസം കൊന്നക്കാട് വലിയപാമത്തട്ടിൽ ആനകൾ കാടിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു.
നെല്ലിക്കാട്ട് കുഞ്ഞിരാമൻ, മാധവൻ എന്നിവരുടെ കൃഷിയാണ് നശിപ്പിച്ചത്. തെങ്ങ്, കവുങ്ങ്, വാഴ തുടങ്ങിയ കാർഷിക വിളകൾ പൂർണമായും നശിപ്പിച്ചു. അത്തിയടുക്കത്ത് ഒരാഴ്ചയായി ആനശല്യം തുടരുകയാണ്. ഓടപ്പള്ളിയിലും വായിക്കാനത്തും കഴിഞ്ഞ ദിവസങ്ങളിൽ കൃഷി നശിപ്പിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..