കാസർകോട്
മുംബൈയിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള ശ്രമിക് ട്രെയിനിൽനിന്ന് ഉപ്പള റെയിവേ സ്‌റ്റേഷനിൽനിന്ന് ഇറങ്ങിപ്പോയ കുടുംബത്തെ പൊലീസ് കണ്ടെത്തി. ഇവർക്കെതിരെ കേസെടുത്ത് സർക്കാർ ക്വാറന്റൈനിലേക്ക് മാറ്റി. മുംബൈയിൽനിന്ന് മലയാളികളുമായി വന്ന ട്രെയിൻ ശനിയാഴ്‌ച ഉച്ചക്ക് സിഗ്‌നലിനായി ഉപ്പള റെയിൽവേ സ്‌റ്റേഷനിൽ നിർത്തിയപ്പോഴാണ് പുരുഷനും സ്‌ത്രീയും രണ്ട് കുട്ടികളും ഇറങ്ങിയത്. ഓട്ടോറിക്ഷയിൽ കയറി ഇവർ പോവുകയും ചെയ്‌തു. കാസർകോട് ഡിവൈഎസ്‌പി പി ബാലകൃഷ്‌ണൻ നായരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് കുമ്പളയിൽ കുടുംബത്തെ കണ്ടെത്തിയത്. സർക്കാർ നിർദേശം ലംഘിച്ച് ഇറങ്ങിയ കോയിപാടി സ്വദേശി ഷാജി ഉൾപ്പടെയുള്ളവർക്കെതിരെ കേസെടുത്തു. കോവിഡ് 19 പ്രതിരോധ നിർദേശങ്ങളൊന്നും പാലിക്കാതെയാണ് ട്രെയിൻ മുംബൈയിൽനിന്ന് യാത്രതിരിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..