വെള്ളരിക്കുണ്ട്
മങ്കയത്ത് ആൾതാമസമില്ലാത്ത വീട്ടിൽ പണംവച്ച് ചീട്ടുകളിക്കുകയായിരുന്ന പത്തുപേരെ വെള്ളരികുണ്ട് എസ്ഐ എം പി വിജയകുമാറിന്റെ നേതൃത്വത്തിൽ പൊലീസ് പിടിച്ചു. കളിക്കളത്തിൽനിന്നും 38,660രൂപയും പിടിച്ചു.
ചെറുപനത്തടിയിലെ ജയേഷ് ജോസ് (42), ചെമ്പേരിയിലെ കെ എൻ സുരേഷ് (47), പടന്നക്കാട്ടെ ടി സുരേശൻ (56), ചുള്ളിയിലെ സുനിൽ ബേബി (46), ആനച്ചാലിലെ എൻ ഇർഷാദ് (47), കൊട്ടോടിയിലെ സി കെ സലാം (50), ഒഴിഞ്ഞവളപ്പിലെ പി എം അബ്ദുൾ റഹ്മാൻ (49), കാലിച്ചാനടുക്കത്തെ എൻ സി വർക്കി (55), പടിമരുതിലെ സൈമൺ ജോർജ് (55), പനത്തടിയിലെ സാബു ജോസഫ് (50) എന്നിവരാണ് പൊലീസ് പിടിയിലായത്.
കഴിഞ്ഞ ദിവസം വൈകിട്ട് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ചീട്ടുകളി സംഘത്തെ പിടിച്ചത്. ചീട്ടുകളിക്കാൻ അവസരം ഒരുക്കിക്കൊടുത്ത വീട്ടുടമസ്ഥനെതിരെയും കേസെടുത്തു.
എസ്ഐക്കൊപ്പം എഎസ്ഐമാരായ രാജൻ, സജി ജോസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ സരിത, നൗഷാദ്, ബിജു, മജീദ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..