കാടകം
പാർവതി ബാലയ്ക്ക് വയസ് രണ്ടാണ്. മലയാളം, തമിഴ് പാട്ടുകളുടെ ആദ്യത്തെ സംഗീത ശകലംമാത്രം കേട്ടാൽ മതി; പാട്ട് തിരിച്ചറിഞ്ഞ്, പല്ലവി ബാലമോൾ പാടും. ദേശീയ നേതാക്കളുടെ ചിത്രം, വിവിധ രാജ്യങ്ങളുടെ പതാക; എന്തുകാണിച്ചാലും കണ്ടാൽ അതെന്തെന്ന് ഉത്തരം റെഡി. അടുക്കത്തെ സുകന്യാ ബാലകൃഷ്ണന്റെയും പരവനടുക്കം ഹരീഷിന്റെയും മകളാണ്.
മൊബൈൽ ആപ്ലിക്കേഷനുകളുടെ പേരും മണി മണി പോലെ പറയും. സംഗീതത്തിന് പ്രാധാന്യം നൽകിയുള്ള ആപ്ലിക്കേ ഷനിലും വീഡിയോ ആപ്പിലും നിരവധി സംഗീത നൃത്ത വിഡിയോകളും ചെയ്‌തു. മനുഷ്യശരീരത്തിലെ അവയവങ്ങൾ ഏതായാലും ഇംഗ്ലീഷിൽ ചോദിച്ചാൽ അപ്പോൾ തൊട്ടുകാണിക്കും. പൊതുവിജ്ഞാനത്തിലും മിടുക്കിയാണ്. കഴിവുകൾ പരിഗണിച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സ് അവാർഡ് കഴിഞ്ഞ ദിവസം ലഭിച്ചു. ഒരു വയസായപ്പോഴാണ് ബാലമോളുടെ സംഗീത അഭിരുചി അമ്മമ്മ ഭാരതി തിരിച്ചറിയുന്നത്. മാതാപിതാക്കളുടെ പിന്തുണ കൂടിയായപ്പോൾ ബാലമോളും സൂപ്പറായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..