രാജപുരം
പാണത്തൂരിൽ കഴിഞ്ഞവർഷം ഏഴു പേരുടെ മരണത്തിനിടയാക്കിയ വിവാഹബസ് പാഞ്ഞുകയറിയത് പരിയാരത്തെ എം കെ ജോസഫിന്റെ ജീവിതത്തിലും കൂടിയാണ്. അന്ന് തകർന്ന വീട് നന്നാക്കാനാകാതെ വിഷമിക്കുകയാണ് കുടുംബം.
കഴിഞ്ഞ വർഷം ജനുവരിയിലാണ് അപടകം നടന്നത്. മൂന്നംഗ കുടുംബം താമസിക്കുന്ന വീട്ടിലേക്കായിരുന്നു വിവാഹ ബസ് പാഞ്ഞുകയറിയത്. വീടിന്റെ പിറകുവശം പകുതിയോളം പൊളിഞ്ഞു. നാശമുണ്ടായ ജോസഫിന് വീട് നന്നാക്കി നൽകുകയോ നഷ്ടപരിഹാരം നൽകുകയോ ചെയ്യാമെന്ന് അധികൃതർ ഉറപ്പു നൽകിയതാണ്. റബർ ടാപ്പിങ് ജോലി എടുത്താണ് ജോസഫ് കുടുംബം നോക്കുന്നത്. വീട് ഇടിഞ്ഞു പൊളിഞ്ഞു വീഴാറായി. അതിനാൽ തൊട്ടടുത്ത് ഷെഡ്ഡ് കെട്ടി താമസം മാറ്റാനുള്ള ഒരുക്കത്തിലാണ് കുടുംബം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..