കാഞ്ഞങ്ങാട്
എഴുപത്തിനാലുകാരനെ കാറിൽ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച സംഭവത്തിൽ അഞ്ചുപേരെ അമ്പലത്തറ പൊലീസ് അറസ്റ്റ് ചെയ്തു. വേളൂർ അരിയളം സ്വദേശികളായ മുരളീധരൻ (40), ഗോപകുമാർ (33), ഇരിയ ക്ലായിലെ പവിത്രൻ(44), കാട്ടുമടം സ്വദേശികളായ സജീഷ് (31), സുമേഷ് (34) എന്നിവരെയാണ് അമ്പലത്തറ എസ്ഐ കെ വിജയകുമാറും സംഘവും അറസ്റ്റ് ചെയ്തത്. ഹോസ്ദുർഗ് കോടതിയിൽ ഹാജരായ പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തർക്കമാണ് മർദ്ദനത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ മാസം 24ന് ഇരിയ കാട്ടുമാടം പാട്ടത്തിൽ ഹൗസിൽ പി ചന്ദ്രനെയാണ് കാഞ്ഞിരടുക്കത്തുനിന്ന് കാറിൽ തട്ടികൊണ്ടുപോയി മർദിച്ച ശേഷം വഴിയിൽ ഉപേക്ഷിച്ചത്. ചന്ദ്രന്റെ പരാതിയിൽ അമ്പലത്തറ പൊലീസ് കേസെടുത്തു . സിഐ ടി കെ മുകുന്ദന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ പി വി ഹരിഷ് കുമാർ, എം ജയചന്ദ്രൻ എന്നിവരും ഉണ്ടായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..