ബേക്കൽ
സാധനങ്ങൾ വാങ്ങാനെന്ന വ്യാജേന കടയിലെത്തി സ്വർണമാല പൊട്ടിക്കാനുള്ള ശ്രമം ഉടമയായ സ്‌ത്രീയുടെ ധൈര്യത്തിൽ പരാജയപ്പെട്ടു. രണ്ട് പവൻ സ്വർണമാലയിൽനിന്ന് കാൽ പവൻ മാത്രമാണ് കള്ളന് കൊണ്ടുപോകാനായത്. വെള്ളി പകൽ ഒന്നോടെ തച്ചങ്ങാട് പൊടിപ്പള്ളത്ത് പലചരക്ക് കടനടത്തുന്ന പത്മാവതിയാണ് ധൈര്യപൂർവം മോഷ്ടാവിനെ ചെറുത്തത്. വെളുത്ത സ്‌കൂട്ടറിലെത്തിയ യുവാവാണ് ജൂസ് കുടിക്കാനും സാധനങ്ങൾ വാങ്ങാനുമെന്ന വ്യാജേന കടയിലെത്തിയത്. ജൂസ് ആവശ്യപ്പെട്ടശേഷം മാല പിടിച്ചുപറിക്കാൻ ശ്രമിച്ചപ്പോൾ പത്മാവതി പ്രതിരോധിച്ചു. കിട്ടിയ സ്വർണമാലയിലെ ഒരുഭാഗംമാത്രമേ മോഷ്ടാവിന്റെ കൈയിൽകിട്ടിയുള്ളൂ. പത്മാവതി ഉടൻ വിവരം പൊലീസിലറിയിച്ചു. പൊലീസ് ഉടനെത്തി അന്വേഷിച്ചെങ്കിലും കള്ളനെ കണ്ടെത്താനായില്ല. തൊട്ടടുത്തുള്ള സിസിടിവിയിൽനിന്നും ഇയാളുടെ ദൃശ്യം ലഭിച്ചിട്ടുണ്ട്. ഇതിൽ കണ്ടെത്തിയ നമ്പർ വ്യാജമാണെന്ന് വ്യക്തമായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..