പെരിയ
നിരപരാധികളായ പാർടി പ്രവർത്തകരെ കൊലയാളികളായി ചിത്രീകരിച്ചു പാർടിയെ തകർക്കാമെന്ന് കോൺഗ്രസ് കരുതേണ്ടെന്നും ശക്തമായി നേരിടുമെന്നും സിപിഐ എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്‌ണൻ പറഞ്ഞു. സിബിഐ കള്ളക്കേസിൽ കുടുക്കിയ പ്രവർത്തകരുടെ വീടുകൾ സന്ദർശിച്ചശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ മൂന്നര വർഷമായി കോൺഗ്രസ് നിരന്തരം അപവാദം പ്രചരിപ്പിച്ചും കള്ളക്കേസുകളിൽ പ്രതികളാക്കിയും സിപിഐ എം പ്രവർത്തകരെയും കുടുംബങ്ങളെയും പീഡിപ്പിക്കുകയാണ്.
നാട്ടിൽ സാധാരണ പണിയെടുത്തു അന്നന്നത്തെ ജീവിതം കഴിക്കുന്നവരെ കേസിൽ കുടുക്കി കുടുംബത്തെ പട്ടിണിക്കിടാനാണ് ശ്രമം. കല്യോട്ടെ സിപിഐ എം സ്‌തൂപങ്ങളും സ്‌മാരകങ്ങളും പാർടിഓഫീസുകളും തകർത്തു. സിപിഐ എം ബന്ധമുള്ളവരുടെ കച്ചവട സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കാനും പ്രവർത്തകരെ പണിക്ക് പോകാനും അനുവദിക്കില്ല എന്നാണ് നിലപാട്. കെ വി കുഞ്ഞിരാമനടക്കമുള്ള നേതാക്കളെ പ്രതികാര മനോഭാവത്തോടെ കുടുക്കുന്നു. നിയമത്തിന്റെ വഴികൾ സ്വീകരിക്കുന്നതിനൊപ്പം കോൺഗ്രസിന്റെ നെറികേടുകളെ തുറന്നുകാട്ടുമെന്നും ജനങ്ങളെ അണിനിരത്തി രാഷ്‌ട്രീയമായി നേരിടുമെന്നും എം വി ബാലകൃഷ്ണൻ വ്യക്തമാക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..