പൂളക്കുറ്റി
പൂളക്കുറ്റി സർവീസ് സഹകരണ ബാങ്കിലെ നിക്ഷേപ തട്ടിപ്പിനെതിരെ സമരം ശക്തമാക്കുന്നു. ഡിസിസി ഓഫീസിലേക്കും സണ്ണി ജോസഫ് എംഎൽഎയുടെ ഇരിട്ടി ഓഫീസിന് മുന്നിലേക്കും സമരം നടത്താനാണ് സമരസമിതി തീരുമാനം. കോൺഗ്രസ് ഭരിക്കുന്ന ബാങ്ക് ഭരണസമിതി ലക്ഷങ്ങളുടെ നിക്ഷേപ തട്ടിപ്പാണ് നടത്തിയത്. നാനൂറോളം നിക്ഷേപകർക്കായി രണ്ടരക്കോടി രൂപയാണ് നൽകാനുള്ളത്. അഞ്ചു വർഷമായി നിക്ഷേപം തിരിച്ചുകിട്ടാത്തതിനാലാണ് സമരം തുടങ്ങിയത്.
കഴിഞ്ഞ ദിവസം കണ്ണൂർ ജെആർ ഓഫീസിന് മുന്നിലും സമരം നടത്തിയിരുന്നു. കോൺഗ്രസ് നേതൃത്വം അവഗണിക്കുന്നതിനാലാണ് സമരം ശക്തമാക്കുന്നതെന്ന് കൺവീനർ സെബാസ്റ്റ്യൻ പാറാട്ട്കുന്നേൽ പറഞ്ഞു. മുൻ ബാങ്ക് പ്രസിഡന്റ്, ബാങ്ക് സെക്രട്ടറി എന്നിവരുടെ വീട്ടുപടിക്കൽ കുടിൽകെട്ടി പട്ടിണിസമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച ബാങ്കിനു മുന്നിൽ നടന്ന സമരത്തിൽ സേവ്യാർ തൃക്കക്കുന്നേൽ, അഡ്വ. സണ്ണി തോമസ്, ഷൈജു ജോസഫ് തുടങ്ങിയവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..