തലശേരി
ലഹരിമാഫിയാ സംഘം കൊലപ്പെടുത്തിയ നെട്ടൂർ ഇല്ലിക്കുന്നിലെ പൂവനാഴി ഷെമീർ, കെ ഖാലിദ് എന്നിവരുടെ വീടുകൾ സ്‌പീക്കർ എ എൻ ഷംസീർ സന്ദർശിച്ചു. മയക്കുമരുന്ന് വിൽപ്പന ചോദ്യംചെയ്‌തതിനാണ് ഹീനമായ കൊലപാതകം നടത്തിയതെന്ന് സ്‌പീക്കർ പറഞ്ഞു. സംഭവം നടന്നയുടൻ കർശന നടപടിക്ക് മുഖ്യമന്ത്രി നിർദേശിച്ചു. ലഹരിമാഫിയയെ അടിച്ചമർത്താൻ കർശന നടപടിയുമുണ്ടാകുമെന്നും സ്‌പീക്കർ പറഞ്ഞു.
സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം പി ശശിയും ഷെമീറിന്റെയും ഖാലിദിന്റെയും വീട് സന്ദർശിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..