26 April Friday
തലശേരി ഇരട്ടക്കൊലപാതകം

മയക്കുമരുന്ന്‌ സംഘമെത്തിയത്‌ കൊല്ലാനുറച്ച്‌

വെബ് ഡെസ്‌ക്‌Updated: Friday Nov 25, 2022
തലശേരി
സിപിഐ എം പ്രവർത്തകരായ നെട്ടൂർ ഇല്ലിക്കുന്നിലെ കെ ഖാലിദ്‌, പൂവനാഴി ഷെമീർ എന്നിവരെ ആക്രമിക്കാൻ മയക്കുമരുന്ന്‌ സംഘമെത്തിയത്‌ ഒറ്റക്കുത്തിൽ ജീവനെടുക്കാൻ സാധിക്കുന്ന ആയുധവുമായി. കൊല നടത്താൻ മയക്കുമരുന്ന്‌ ലോബി ഗൂഢാലോചനയും ആസൂത്രണവും  നടത്തിയിയെന്നാണ്‌ വിവരം.
   ഡിവൈഎഫ്‌ഐ യൂണിറ്റ്‌ സെക്രട്ടറിയായ ഷബിലിനെ മർദിച്ചതുമുതൽ മയക്കുമരുന്ന്‌ സംഘം അക്രമാസക്തരായിരുന്നു. 
ആയുധങ്ങളുമായി എത്തി, അനുനയ ശ്രമത്തിനെന്ന വ്യാജേനയാണ്‌ സഹകരണ ആശുപത്രിയിലുള്ള ഷെമീറിനെയും ഖാലിദിനെയും വിളിച്ചുവരുത്തിയത്‌. സംസാരത്തിനിടെയാണ്‌ കൈയിൽ കരുതിയ ആയുധമെടുത്ത്‌ കുത്തിയത്‌. ‘എന്തിനാ ബാബൂ...’ എന്ന്‌ ഖാലിദ്‌ ചോദിക്കുമ്പോഴും ഒരുമടിയുമില്ലാതെ കത്തി കുത്തിയിറക്കി. പിന്നാലെ, ഷെമീറിനെയും കുത്തിയും വെട്ടിയും പരിക്കേൽപ്പച്ചു. ഉടൻ  രക്ഷപ്പെടുകയുംചെയ്‌തു.
   മയക്കുമരുന്ന്‌ വിൽപ്പനയിലൂടെ ധാരാളം സമ്പത്ത്‌ സംഘാംഗങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്‌. മയക്കുമരുന്നിനെതിരെ പ്രതികരിക്കുന്നവരെ വച്ചുപൊറുപ്പിക്കില്ലെന്ന സന്ദേശവും കൊലയ്‌ക്കുപിന്നിലുണ്ട്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top