ഇരിട്ടി
ആറളം ഫാം ഏഴാം ബ്ലോക്കിൽ കാട്ടാന കുടിൽ പൊളിച്ചു. ഉറക്കത്തിലായിരുന്ന പിഞ്ചുമക്കളെ വാരിയെടുത്ത് കുടുംബം ഓടിരക്ഷപ്പെട്ടു. ഷിജോയും ഭാര്യ - ജിൻസിയും മക്കളും താമസിക്കുന്ന ഷെഡ്ഡാണ് ആന തകർത്തത്. ബുധനാഴ്‌ച രാവിലെ ആറരയോടെയാണ് സംഭവം. ഷിജോയും - ജിൻസിയും മക്കളായ ഏഴുവയസ്സുകാരി ആവണി, അഞ്ചുവയസ്സുകാരി ആരണ്യ എന്നിവരും ഉറക്കത്തിലായിരുന്നു. കുടിൽ ഒരുഭാഗം പൊളിയുന്ന ശബ്ദംകേട്ട് ഉണർന്ന മാതാപിതാക്കൾ കുഞ്ഞുങ്ങളെയും വാരിയെടുത്ത് ഓടിരക്ഷപ്പെടുകയായിരുന്നു. കാട്ടാന ശല്യം രൂക്ഷമായ പ്രദേശമാണിത്. പതിമൂന്ന് കൊല്ലമായി കുടിൽകെട്ടി താമസിക്കുന്ന ആലക്കോടുകാരാണ് ഈ ആദിവാസി കുടുംബം. പ്രതിരോധ സുരക്ഷാ നടപടികൾ ഊർജിതമാക്കണമെന്ന് സിപിഐ എം ആറളം ഫാം ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..