27 April Saturday

സുധാകരന്റേത്‌ ഗോഡ്സെയുടെ ശബ്ദം: കോടിയേരി

വെബ് ഡെസ്‌ക്‌Updated: Wednesday Jan 19, 2022

സിപിഐ എം തില്ലങ്കേരി നോർത്ത് ലോക്കൽ കമ്മിറ്റിക്കുവേണ്ടി നിർമിച്ച തില്ലങ്കേരി രക്തസാക്ഷി മന്ദിരം ഉദ്‌ഘാടനം ചെയ്ത് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വേദിയിലേക്ക്

മട്ടന്നൂർ
അഭിനവ ഗാന്ധി ചമയുന്ന കെപിസിസി പ്രസിഡന്റ്‌ കെ സുധാകരനിൽ നിന്നുയരുന്നത് ഗോഡ്സെയുടെ ശബ്ദമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.  കോൺഗ്രസിനെ സുധാകരൻ ഗുണ്ടാപ്രസ്ഥാനമാക്കി മാറ്റുകയാണ്.  ഇത് കോൺഗ്രസുകാർ പരിശോധിക്കണമെന്നും കോടിയേരി പറഞ്ഞു. സിപിഐ എം തില്ലങ്കേരി നോർത്ത് ലോക്കൽ കമ്മിറ്റി ഓഫീസിന് തെക്കൻപൊയിലിൽ നിർമിച്ച തില്ലങ്കേരി രക്തസാക്ഷി മന്ദിരം  ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
കമ്യൂണിസ്റ്റുകാരുമായി അകന്നുനിന്നവരെല്ലാം സിപിഐ എമ്മുമായി സഹകരിക്കുകയാണ്‌. മുസ്ലിം, ക്രൈസ്തവ വിഭാഗങ്ങളെല്ലാം ഇടതുപക്ഷത്തോടൊപ്പം നിൽക്കുകയാണ്‌. കഴിഞ്ഞദിവസം ചുമതലയേറ്റ ആർച്ച് ബിഷപ്‌ ഇടതുപക്ഷവുമായി അകൽച്ചയില്ലെന്ന്  തുറന്നുപറഞ്ഞു. കമ്യൂണിസ്റ്റുകാരെ അകറ്റിനിർത്തേണ്ടതില്ലെന്നാണ് ഇ കെ സുന്നി വിഭാഗം നേതാവ് ജിഫ്രി തങ്ങളും പറഞ്ഞത്. 
 ജനാധിപത്യത്തിലും മതനിരപേക്ഷതയിലും വിശ്വസിക്കാത്ത ആർഎസ്എസാണ് ബിജെപിയെ നയിക്കുന്നത്.  ബിജെപിയിൽ മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും ചേർക്കുമെങ്കിലും ആർഎസ്എസ്സിൽ ചേർക്കില്ല. സ്ത്രീകൾക്കും ആർഎസ്എസ്സിൽ പ്രവേശനമില്ലെന്നും കോടിയേരി പറഞ്ഞു. 
    ഏരിയാ സെക്രട്ടറി എൻ വി ചന്ദ്രബാബു അധ്യക്ഷനായി. തില്ലങ്കേരി രക്തസാക്ഷികളുടെ പേര് ആലേഖനം ചെയ്ത ഡിജിറ്റൽ ബോർഡ് കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജനും  രക്തസാക്ഷി ബിജൂട്ടിയുടെ ഫോട്ടോ  ജില്ലാ കമ്മിറ്റിയംഗം എം വി സരളയും ലോക്കൽ കമ്മിറ്റി ഓഫീസ്‌ ബോർഡ് ജില്ലാ കമ്മിറ്റിയംഗം സി വി ശശീന്ദ്രനും അനാച്ഛാദനംചെയ്തു. ടി കൃഷ്ണൻ പതാക ഉയർത്തി.  മുരളീധരൻ കൈതേരി സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top