ചക്കരക്കൽ
മുണ്ടേരി പടന്നോട്ടുമൊട്ടക്കു സമീപം ഷൈനാ നിവാസിൽ ഭാസ്കരന്റെ വീട്ടുമുറ്റത്ത് ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയ കാർ ഉദുമ കോട്ടിക്കുളത്ത് മത്സ്യവ്യാപാരിയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച ക്വട്ടേഷൻസംഘം സഞ്ചരിച്ചതാണെന്ന് കണ്ടെത്തി. ചൊവ്വ രാവിലെ കാഞ്ഞങ്ങാട് ഡിവൈഎസ്‌പി സുശീൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ചക്കരക്കൽ പൊലീസ് സ്റ്റേഷനിലെത്തി കാർ ബേക്കൽ സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
ഞായറാഴ്ച രാത്രിയാണ് ഉദുമ കോട്ടിക്കുളത്ത് പാലക്കുന്ന് സ്വദേശിയായ മത്സവ്യാപാരിയും ബോട്ട് ഉടമയുമായ ചിമ്മിണി ഹനീഫയെ (46) ക്വട്ടേഷൻസംഘം വെട്ടിക്കൊല്ലാൻ ശ്രമിച്ചത്. ഇവർ സഞ്ചരിച്ച കാറാണ് ഉപേക്ഷിച്ചനിലയിൽ കണ്ടത്. കാർ മുക്കോളി സ്വദേശി സുധീഷിന്റെപേരിലുള്ളതാണ്. ബേക്കൽ പൊലീസ് പ്രതികളെക്കുറിച്ച് അന്വേഷണം നടത്തിവരികയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..