കൊട്ടിയൂർ
കൊട്ടിയൂർ ചപ്പമലയിൽ പശുവിനെ കൊന്നുതിന്നയിടത്ത് വനം വകുപ്പ് സ്ഥാപിച്ച ക്യാമറയിൽ പുലിയുടെ ദൃശ്യം പതിഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ കൊട്ടിയൂരിലെ വെണ്ടേക്കുംചാൽ, ചപ്പമല പ്രദേശങ്ങളിൽ പലരും പുലിയെ കണ്ടതായി പറഞ്ഞിരുന്നു. പറമ്പിൽ കെട്ടിയ പശുവിന്റെ പകുതി ജഡംകൂടി ലഭിച്ചതോടെയാണ് രണ്ടിടത്തായി വനം വകുപ്പ് ക്യാമറ സ്ഥാപിച്ചത്. ഇതിലൊന്നിലാണ് പുലിയുടെ ദൃശ്യം പതിഞ്ഞത്.
വനത്തിനോട് ചേർന്ന പ്രദേശമാണ് ചപ്പമലയെന്നും സ്ഥിരമായി ഈ കാട്ടിലുള്ള പുലിയാണിതെന്നും മുമ്പൊരിക്കലും വളർത്തുമൃഗങ്ങളെ പിടിക്കുന്ന സാഹചര്യം ഉണ്ടായില്ലെന്നും വനം വകുപ്പ് കൊട്ടിയൂർ റേഞ്ച് ഓഫീസർ സുധീർ നാരോത്ത് പറഞ്ഞു. വനത്തിനോട് ചേർന്നുകിടക്കുന്ന പ്രദേശത്തുള്ളവർ വളർത്തുമൃഗങ്ങൾക്ക് സുരക്ഷിത കൂടൊരുക്കി ജാഗ്രത പാലിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..