കണ്ണൂർ
രാഷ്ട്രീയ എതിരാളികൾ അരിഞ്ഞുവീഴ്ത്തിയിട്ടും ഉയിർത്തെണീറ്റ ആത്മവിശ്വാസത്തിന്റെ പേരാണ് സി വിനോദ്. കിഴുത്തള്ളി ഡിവിഷനിലെ എൽഡിഎഫ് പ്രവർത്തകരുടെ ആത്മവിശ്വാസവും ഈ ഉയിർപ്പിന്റെ കരുത്തിലാണ്. കെ സുധാകരന്റെ ഗുണ്ടാപ്പട വെട്ടിവീഴ്ത്തുമ്പോൾ എളയാവൂർ പഞ്ചായത്തംഗമായിരുന്നു വിനോദ്. ചൊവ്വ ബാങ്കിൽ കയറിയായിരുന്നു ആക്രമണം. ജീവൻമാത്രം ബാക്കിയായ അദ്ദേഹം വർഷങ്ങളെടുത്താണ് ആരോഗ്യസ്ഥിതി വീണ്ടെടുത്തത്.
രണ്ടര പതിറ്റാണ്ടിനിപ്പുറം ജനപ്രതിനിധിയായും പൊതുപ്രവർത്തകനായും ജനങ്ങളുടെ കൂടെയുണ്ട് വിനോദ്. രണ്ടു തവണ എളയാവൂർ പഞ്ചായത്തംഗമായ അദ്ദേഹം ഒരു തവണ വൈസ് പ്രസിഡന്റുമായി.
11 വർഷം സിപിഐ എം എളയാവൂർ സൗത്ത് ലോക്കൽ സെക്രട്ടറിയുമായിരുന്നു. ഡിവൈഎഫ്ഐയുടെ ബ്ലോക്ക് ഭാരവാഹിയായും ഏറെക്കാലം പ്രവർത്തിച്ചു. നിലവിൽ സിപിഐ എം എടക്കാട് ഏരിയാ കമ്മിറ്റിയംഗമാണ്.
ഡിവിഷനിൽ ഏവർക്കും സുപരിചിതൻ എന്നതിനപ്പുറം ഭൂരിഭാഗം പേരോടുമുള്ള വ്യക്തിബന്ധമാണ് വിനോദിന് മുതൽക്കൂട്ടാകുന്നത്. പ്രചാരണത്തിലെ മേൽക്കൈയും എൽഡിഎഫ് വിജയം സുനിശ്ചിതമെന്നുറപ്പിക്കുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..