തലശേരി
വീട്ടിൽ അതിക്രമിച്ചുകയറി കുടുംബത്തെ ആക്രമിച്ച കോൺഗ്രസ് സ്ഥാനാർഥിക്കെതിരെ കതിരൂർ പൊലീസ് കേസെടുത്തു. ന്യൂമാഹി പഞ്ചായത്ത് നാലാം വാർഡിലെ കോൺഗ്രസ് സ്ഥാനാർഥി പെരിങ്ങാടി വേലായുധൻമൊട്ട നജ്‌മ മൻസിലിൽ കാനാക്കുന്നുമ്മൽ ഹാരിസിനെതിരെയാണ‌് കേസ്. പൊന്ന്യം പറാങ്കുന്നിലെ ബൈത്തുൽ അബ്‌റാറിൽവീട്ടിൽ അതിക്രമിച്ചുകടന്ന് പുല്യോട് അൽസുഹറഫിൽ എ റഫീഖിനെയും ഭാര്യ ജസ്ലയെയും മർദിച്ചെന്നാണ് പരാതി. 28ന് രാത്രി പതിനൊന്നോടെ വാഹനത്തിലെത്തിയാണ് ആക്രമണം. പരിക്കേറ്റവർ ജനറൽ ആശുപത്രിയിൽ ചികിത്സതേടി.
ബ്ലേഡ് പലിശക്ക് കടംകൊടുത്ത രണ്ട് ലക്ഷം രൂപയുടെപേരിലായിരുന്നു തർക്കം. ദിവസവും രണ്ടായിരം രൂപ പ്രകാരമാണ് തിരിച്ചടവ് നിശ്‌ചയിച്ചത്. ഒരു ദിവസം വീഴ്‌ചവരുത്തിയെന്നാരോപിച്ചാണ് വീടുകയറിയുള്ള മർദനം. ആധാരവും ചെക്കും വാങ്ങിയാണ് കോൺഗ്രസ് സ്ഥാനാർഥിയുടെ പണമിടപാട്. റഫീഖ് മർദിച്ചെന്നാരോപിച്ച് സ്ഥാനാർഥി നൽകിയ പരാതിയിലും കേസെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..