വെള്ളരിക്കുണ്ട്
ഭീമനടിയിലും മാങ്ങോടും റോഡിൽ കൾവർട്ടിനായി കുഴിയെടുത്ത് മാസങ്ങളോളം ഗതാഗതം ദുസ്സഹമാക്കിയ കരാറുകാരൻ അവസാനം കുഴി മണ്ണിട്ട് മൂടി. റോഡ് നിർമാണത്തിലെ അനാസ്ഥയിൽ മന്ത്രി ഇടപെടണമെന്ന സിപിഐ എം ഏരിയാ സെക്രട്ടറി എ അപ്പുക്കുട്ടന്റെ പ്രസ്‌താവന വന്നതിന് പിന്നാലെയാണ് രണ്ടിടത്തെയും കുഴി മൂടിയത്.
50 കിലോമീറ്റർ ദൂരമുള്ള റോഡിന്റെ അവസാന ഭാഗത്താണ് മാസങ്ങൾക്ക് മുമ്പ് കൾവർട്ടിനായി കുഴിയെടുത്തത്. പിന്നീട് മഴയും വന്നതോടെ റോഡിലൂടെയുള്ള ഗതാഗതം അപകടാവസ്ഥയിലായി. ഒരുപണിയും നടക്കാത്തിടത്താണ് തീർത്തും അനവസരത്തിൽ കുഴിയെടുത്ത് കരാറുകാരൻ സ്ഥലം വിട്ടത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..