തൊടുപുഴ
ലോക്ക് ഡൗൺ നിർദേശം ലംഘിച്ചതിന‌് ജില്ലയിൽ തിങ്കളാഴ‌്ച 165 കേസുകൾ രജിസ്റ്റർ ചെയ്തു. 44 വാഹനങ്ങളും പിടിച്ചെടുത്തു. ഏറ്റവുമധികം നിയമലംഘനം നടന്നത‌് തൊടുപുഴയിലും മൂന്നാറിലുമാണ‌്. രണ്ടിടത്തും 27 കേസുകൾ വീതമെടുത്തു. കരിമണ്ണൂർ-, അടിമാലി എന്നിവിടങ്ങളിൽ- എട്ടുവീതവും കരിങ്കുന്നം, വണ്ടൻമേട‌്, ദേവികുളം-, ശാന്തൻപാറ എന്നിവിടങ്ങളിൽ -രണ്ടുവീതവും കേസുകളെടുത്തു.
മുട്ടം, ഉടുമ്പൻചോല, നെടുങ്കണ്ടം-, തങ്കമണി, കഞ്ഞിക്കുഴി- എന്നിവിടങ്ങളിൽ ഓരോ കേസുകൾ വീതമാണുള്ളത‌്. കുളമാവ്, പെരുവന്താനം, മറയൂർ സ‌്റ്റേഷനുകളിൽ നാലു വീതവും വണ്ടിപ്പെരിയാർ, മുരിക്കാശേരി സ‌്റ്റേഷനുകളിൽ ആറു വീതവും കേസുണ്ട‌്. കുമളി-, ഉപ്പുതറ, ഇടുക്കി- സ‌്റ്റേഷനുകളിൽ അഞ്ചുകേസുകൾ വീതം രജിസ‌്റ്റർ ചെയ‌്തു. വാഗമൺ- 12, കട്ടപ്പന- 11, വെള്ളത്തൂവൽ- മൂന്ന്, കാളിയാർ- 10, കാഞ്ഞാർ- ഏഴ് എന്നിങ്ങനെയും കേസുകളെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..