രാജാക്കാട്
ലോക്ക് ഡൗണിൽ ചെക്പോസ്റ്റുകൾ അടച്ചതോടെ തമിഴ്‌നാട്ടിൽനിന്നും വൈക്കോലും ചോളത്തട്ടയും എത്താതായതോടെ ഇടുക്കിയിലെ ക്ഷീരമേഖല പ്രതിസന്ധിയിൽ. വാഹനഗതാഗതത്തിന് നിയന്ത്രണമുള്ളതിനാൽ ചിലയിടങ്ങളിൽ പിണ്ണാക്കും കാലിത്തീറ്റയും കിട്ടാതായി.
കടുത്ത വരൾച്ചയിൽ മലയോരത്തെ തീറ്റപ്പുൽകൃഷിയും കന്നുകുട്ടി പരിപാലനവും ബുദ്ധിമുട്ടിലായി. പ്ലാവിലയും പാളയുമൊക്കെയാണ് കർഷകർ കന്നുകാലികൾക്ക് നൽകുന്നത്. വാഹനങ്ങളിൽ പോയി അടുത്ത പ്രദേശങ്ങളിൽനിന്ന് തീറ്റ കൊണ്ടുവരാനും കഴിയാത്തതിനാൽ ചെറുകിടഫാമുകളും പൂട്ടേണ്ട സാഹചര്യമാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..